Search This Blog

Wednesday, November 24, 2010

മുറ്റത്തൊരു മുരിങ്ങമരം

ഒരു മുരിങ്ങാക്കായാ കഷണമില്ലാത്ത സാമ്പാറോ അവിയലോ മലയാളിക്ക്‌ ഇഷ്ടമല്ല. മുരിങ്ങാക്കായാ മെഴുക്കുപുരട്ടിയും മുരിങ്ങയിലത്തോരനും മുരിങ്ങയുടെ പരിപ്പുകറിയുമെല്ലാം പണേ്ട അവന്‌ ഇഷ്ടംതന്നെ. ഭക്ഷണമായി മാത്രമല്ല ഔഷധമായും അവന്‍ മുരിങ്ങ ഉപയോഗിച്ചിരുന്നു. മുരിങ്ങനീരില്‍ രാസ്നാദിപ്പൊടിയിട്ടു തളംവച്ചാല്‍ ജലദോഷം പമ്പകടക്കുമെന്നവന്‍ നേരത്തേതന്നെ കണ്ടറിഞ്ഞു; യന്ത്രഭാഗങ്ങളില്‍ മുരിങ്ങനീര്‍ പുരട്ടിയാല്‍ പ്രവര്‍ത്തനം എളുപ്പമാവുമെന്നും.

എന്നാല്‍, സായ്പ്‌ ചെണ്ടക്കോല്‍ (ഡ്രംസ്റ്റിക്ക്‌) എന്ന്‌ ആക്ഷേപിച്ചിരുന്ന ഈ നാട്ടുമരത്തിന്‌ എന്തേ ഇപ്പോള്‍ പ്രസക്തിയെന്നല്ലേ? ഭക്ഷണത്തില്‍നിന്നു മനുഷ്യനു കിട്ടേണ്ട ഒമ്പത്‌ അമിനോ ആസിഡുകള്‍ മുരിങ്ങയില്‍നിന്നു ലഭിക്കുന്നുണെ്ടന്ന്‌ ആധുനിക ശാസ്ത്രം കണെ്ടത്തിയിരിക്കുന്നു. ഓറഞ്ചിനേക്കാള്‍ ഏഴുമടങ്ങും പാലിലേതിനേക്കാള്‍ നാലിരട്ടിയും വിറ്റാമിന്‍ സിയും കാരറ്റിലേതിനേക്കാള്‍ നാലിരട്ടി വിറ്റാമിന്‍ എയും വാഴപ്പഴത്തേക്കാള്‍ മൂന്നിരട്ടി പൊട്ടാസ്യവും നിങ്ങളുടെ വീട്ടിന്റെ പിന്നാമ്പുറത്തുള്ള ഈ വിനീതമരം തരുന്നുണ്ടത്രേ. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇന്ത്യയുടെ പലഭാഗത്തും ഇന്നും മുരിങ്ങനീര്‍ ഉപയോഗിക്കുന്നു. സെനഗലില്‍ രക്തത്തിലെ ഗ്ലൂക്കോസ്‌ വര്‍ധിപ്പിക്കാനും ഇതു പ്രയോജനപ്പെടുത്തുന്നു. പനി, വയറിളക്കം, ആസ്ത്മ പോലുള്ള അസുഖങ്ങള്‍ക്കും അവിടെ മുരിങ്ങ പ്രയോജനപ്പെടുത്തുന്നു. മുരിങ്ങനീര്‍ മുലപ്പാല്‍ വര്‍ധിപ്പിക്കുമെന്നാണു ഫിലിപ്പീന്‍കാരുടെ വിശ്വാസം. പോര്‍ട്ടോറിക്കയില്‍ മുരിങ്ങപ്പൂവില്‍നിന്നു ഹിസ്റ്റീരിയക്കുള്ള മരുന്നുണ്ടാക്കുന്നു.

തേജസ്‌ ദിനപത്രം

No comments:

Post a Comment

പിന്തുടരുന്നവര്‍

Back to TOP